ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് കോടിയേരി പാര്‍ട്ടി സെക്രട്ടിസ്ഥാനത്ത് നിന്നും മാറിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അവധിയില്‍ പ്രവേശിച്ചത്. കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തതിനെ തുടർന്ന് എല്‍ ഡി എഫ് കണ്‍വീനറും സംസ്ഥാന കമ്മറ്റി അംഗവുമായ എ. വിജയ രാഘവനായിരുന്നു താൽകാലിക ചുമതല.